മുത്തച്ഛൻ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ മുത്തശ്ശി ലതാമേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി . കൊച്ചുമകളെ പീഡിപ്പിക്കാൻ പ്രതിയായ വിക്ടറിനെ ഒത്താശചെയ്തെന്ന് തെളിഞ്ഞതോടെ ലതാമേരിയെ പ്രതിയാക്കി ഇന്നലെ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം കുണ്ടറയിൽ പതിനാലുകാരൻ ഏഴുവർഷം മുൻപ് തൂങ്ങിമരിച്ച കേസിൽ അന്വേഷണ ഉദ്യോസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കൊല്ലം റൂറൽ എസ്.പി. പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയതിൽ പൂർണതയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി ബി കൃഷ്ണകുമാർ നൽകിയ റിപ്പോർട്ട് എസ് പി എസ് സുരേന്ദ്രൻ തള്ളി. പതിനാലുകാരന്റെ മരണത്തിൽ വിക്്ടറിനെയും മകൻ ഷിബുവിനെയും സംശയിക്കാനുള്ള കാരണ വ്യക്തമല്ലെന്ന് എസ് പി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. റിപ്പോര്‍ട്ട് തിരിച്ചയച്ചത് അന്വേഷണസംഘത്തിലെ ഭിന്നത മൂലമെന്നാണ് സൂചന.
Advertisement