അരിവില 50 രൂപയും കടന്ന് റെക്കോര്‍ഡിലേക്ക് നീങ്ങിയപ്പോള്‍ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ. മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. അതേസമയം അന്ധ്രയിൽ നിന്നുള്ള അരിവരവ് അടുത്തയാഴ്ചയോടെ നിലയ്ക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
എട്ടുമാസത്തിനിടെ അരിയ്ക്ക് 18 രൂപയോളം കൂടിയിട്ടും കാര്യമായ നടപടിയെടുക്കാതിരുന്ന സർക്കാരാണ് ഇപ്പോൾ ബംഗാളിൽ നിന്ന് അരിയെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.വില കൂടാനുള്ള കാരണമായി സഹകരണമന്ത്രി പറയുന്നത് ഇങ്ങനെ.
അരിവില നിയന്ത്രിക്കാൻ കൺസ്യൂമർഫെഡിന് കീഴിൽ രണ്ടായിരം നീതി സ്റ്റോറുകൾ തുടങ്ങുമെന്നും മന്ത്രി സഭയെ അറിയിച്ചു.ആന്ധ്രയിൽ വിളവ് കുറഞ്ഞതാണ് അരിവരവ് കുറയാനുള്ള യഥാർഥ കാരണം.ഇത് മുൻകൂട്ടി കണ്ടെത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയെത്തിക്കാൻ കഴിയാതെ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.അടുത്തയാഴ്ചയോടെ വരവ് പൂർണമായും നിലയ്ക്കുമെന്നാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തൽ. സപ്ലൈകോ പ്രധാന നഗരങ്ങളിൽ അരിക്കടകൾ തുറന്നെങ്കിലും വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത അരിയാണന്ന് ആക്ഷേപമുണ്ട്.