കൊട്ടാരക്കര ഏനാത്ത് പാലം ബലപ്പെടുത്തുന്നതിന്റ ഭാഗമായി, ഗതാഗതം വഴിതിരിച്ചുവിട്ട റോഡുകളുടെ അറ്റകുറ്റപണിക്ക് സർക്കാർ അൻപതുലക്ഷം രൂപ അനുവദിച്ചു.പാലത്തിനടുത്ത് കാൽനടയ്ക്കായി സ്റ്റീൽപാലത്തിനുള്ള സാധ്യത പരിശോധിക്കാനും തിരുവനന്തപുരത്ത് ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
ബലക്ഷയം സംഭവിച്ച രണ്ടുതൂണുകളും പുനർ നിർമ്മിച്ച് വേണം പാലം ബലപ്പെടുത്താൻ.ഇതിന് ആറുമാസമെങ്കിലും വേണം.ഈ സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ തീരുമാനിച്ചത്. ഗതാഗതം വഴിതിരിച്ച് വിടുന്ന റൂട്ടുകൾ ഇങ്ങനെ.തിരുവനന്തപുരം ഭാഗത്ത് നിന്ന് ശബരിമല, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ വാളകത്തുനിന്ന് തിരിഞ്ഞ് കുന്നിക്കോട്, പത്തനാപുരം കോന്നി വഴിയും അടൂർ പന്തളം ഭാഗത്തേക്കുള്ളവ കൊട്ടാരക്കര നിന്ന് മൈലം, പട്ടാഴി ഏനാത്ത് വഴിയും പോകണം.കൊട്ടാരക്കരയ്ക്ക് വരുന്നവർ ഏനാത്തിൽ നിന്ന് മണ്ണടി, ഞാങ്കടവ്, പുത്തുർ വഴി വരേണ്ടത്.
ഇതിൽ പട്ടാഴി ഭാഗത്തെ റോഡ് വീതികൂട്ടാനും,മറ്റിടങ്ങളിൽ അറ്റകുറ്റപ്പണിയ്ക്കുമായി 50 ലക്ഷം രൂപ അനുവദിച്ചു.ഏനാത്ത് പാലത്തിന് സമീപം കാൽനടയാത്രയ്ക്ക് മാത്രമായി സ്റ്റീൽ പാലം നിർമ്മിക്കുന്നതിനുള്ള സാധ്യതപരിശോധിക്കും.അടുത്തദിവസം തന്നെ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.അറ്റകുറ്റപണിയുടെ മേൽനോട്ടത്തിനായി പ്രത്യേകസമിതിയേയും നിയോഗിച്ചിട്ടുണ്ട്. എം.എൽ.എ മാരായ കെ.ബി ഗണേഷ്കുമാർ, െഎഷ·ാപോറ്റി,ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.