യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനും ആര്യോഗത്തിനുമായി പ്രാർഥനായോഗങ്ങൾ നടന്നു. ഒരു വർഷം പിന്നിട്ടിട്ടും ടോം ഉഴുന്നാലിന്റെ മോചനത്തിനായ സർക്കാരുകളുടെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
കേരള കത്തോലിക്കാ മെത്രാന്‍സമിതിയും സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രോവിന്‍സും സംയുക്തമായി സംഘടിപ്പിച്ച പ്രാർഥനാ സമ്മേളനത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ടോം ഉഴുന്നാലിൽ ബന്ദിയാക്കപ്പെട്ടതില്‍ ഫ്രാന്‍സിസ് പാപ്പ അതീവദുഃഖിതനാണെന്ന് കർദിനാൾ മാര്‍ ക്ലീമിസ് പറഞ്ഞു.
വൈദികന്റെ മോചനത്തിനായി പ്രത്യാശയോടെ എല്ലാവരും പ്രാർഥിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ടോം ഉഴുന്നാലിന്റെ മോചനത്തിനായി അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്ന് ആര്‍ച്ച്ബിഷപ് എം. സൂസപാക്യം കുറ്റപെടുത്തി. വൈദികന്റെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം നല്‍കും.