40വർഷമായി കരം അടച്ച് താമസിക്കുന്നവർ ഭൂമിയുടെ അവകാശികൾ അല്ലെന്ന് റവന്യൂ വകുപ്പ്. കൊല്ലം ചിറക്കരയിലാണ് 200 കുടുംബങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭൂമി മിച്ചഭൂമിയാണെന്ന് നിലപാടുമായി റവന്യൂവകൂപ്പ് ഒരു നോട്ടീസ് പോലും നൽകാതെ ഏറ്റെടുക്കൽ നടപടികൾക്ക് ഒരുങ്ങുന്നത്. തുഛ്മായ ഭൂമിയുള്ള പാവങ്ങൾ ഉൾപ്പടെ സർക്കാരിന്റെ നടപടികളിൽ ഭീതിയിലാണ്.
ചാത്തന്നൂരിൽ കഴിഞ്ഞ നാല്പതു വർഷമായി താമസിക്കുന്ന ഈകുടുംബങ്ങൾ സ്വന്തം കിടപ്പാടം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. മീനാട് ചിറക്കര വില്ലേജുകളിലായി 11 ഏക്കറിൽ താമസിക്കുന്ന 200 കുടുംബങ്ങളുടെ ഭൂമി മിച്ചഭൂമിയാണെന്നാണ് റവന്യൂ വകുപ്പിന്റെ അറിയിപ്പ്. ഇതു അളന്ന് തിട്ടപ്പെട്ടുത്താൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് കാര്യങ്ങൾ ഭൂമിയുടെ ഉടമസ്ഥർ തന്നെ അറിയുന്നത്. നടപടികളുമായി സർക്കാർ മുന്നോട്ട് പോയാൽ സ്വന്തം പേരിൽ പ്രമാണവും കരം അടയ്ക്കൽ രേഖകളുമുള്ള ഈ കുടുംബങ്ങൾ വഴിയാധാരാമാകും.1966ൽ ഭൂമി വാങ്ങിയതുമുതലുള്ള പ്രമാണങ്ങളെല്ലാം ഇവരുടെ കൈവശമുണ്ട്. പലരും വിലയ്ക്കു വാങ്ങിയതിനു പുറമെ പരമ്പരാഗതമായി കിട്ടിയ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.
രണ്ടും മൂന്നും സെൻ് ഭൂമിയൽ താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് എന്തു ചെയ്യണമെന്നറിയില്ല. 1966ൽ ഒരു വ്യക്തിയിൽ നിന്ന് ഭൂമി വാങ്ങിയ കുടുംബങ്ങളോടാണ് ഇവരുടെ ഭൂമി മിച്ചഭൂമിയാണെന്നു ഉടമസ്ഥർക്ക് അവകാശമില്ലെന്നും സർക്കാർ പറയുന്നത്. ഈ ഭൂമിയും വീടും പണയംവെച്ച് പലരും വായ്പകൾ പോലു എടുത്തിട്ടുണ്ട്. ലാൻഡ് ബോർഡ് 1976ൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാത്തിലാണ് ഇതെല്ലാം പിടിച്ചെടുക്കാൻ തുടങ്ങിയാൽ ഇവരുടെ ജീവിതം വഴിമുട്ടും.