മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ രാഷ്ട്രീയ, പാർലമെന്ററി രംഗത്ത് പരിചയസമ്പത്തുളളവർ മുസ്്ലിംലീഗ് സ്ഥാനാർഥിയായി വരുമെന്ന് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരിചയസമ്പത്തുളളവർ മുസ്്ലിംലീഗ് സ്ഥാനാർഥിയായി വരുമെന്ന് മനോരമ ന്യൂസിനോട്. പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാർഥിയാവുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴാണ് പ്രതികരണം. ലീഗ് സ്ഥാനാർഥിയെ തീരുമാനിക്കാൻ മുസ്്ലിംലീഗിന്റെ പ്രവർത്തകസമിതി യോഗം നാളെ ചേരും.
സംസ്ഥാന രാഷ്ട്രീയ രാഷ്ട്രീയത്തിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റുന്നതിൽ കോൺഗ്രസിനൊപ്പം മുസ്്ലിംലീഗിനും വിഷമമുണ്ട്. യു.ഡി.എഫ് സംവിധാനത്തിനിടയിൽ പലപ്പോഴും കണ്ണിയായി പ്രവർത്തിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വരും. ദേശീയരാഷ്ട്രീയത്തിലേക്ക് പോകാൻ കുഞ്ഞാലിക്കുട്ടി തയാറാണെങ്കിലും ലീഗിനും യു.ഡി.എഫിനും മുന്നിലുളള പ്രതിസന്ധി ഇതാണ്. എന്തായാലും രാഷ്ട്രീയ രംഗത്തും പാർലമെന്ററി രംഗത്തും ദീർഘകാല പരിചയമുളളവരാകും മുസ്്ലിംലീഗിന്റെ സ്ഥാനാർഥിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്ഥാനാർഥിയെ തീരുമാനിക്കാനുളള മുസ്്ലിംലീഗ് പ്രവർത്തക സമിതി യോഗമാണ് രാവിലെ നടക്കുന്നത്. ഉച്ചക്ക് ശേഷം ഉന്നതാധികാര സമിതി യോഗം ചേർന്ന ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.