ഡിവൈഎഫ്ഐയുടെ പത്താം ദേശീയസമ്മേളനം കൊച്ചിയില്‍ തുടങ്ങി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നിലവിലെ ഭാരവാഹികള്‍ മാറും. വി.എസ് അച്യുതാനന്ദനെയും, കോടിയേരിയെയും ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും കോടിയേരി ബാലകൃഷ്ണൻ സമ്മേളനത്തിനെത്തി.
രാജ്യത്ത് വളര്‍ന്ന് വരുന്ന ദലിത്, സ്ത്രീ, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും, പ്രതികരണങ്ങള്‍ക്കും മുന്നില്‍ പകച്ചുനില്‍ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാസമ്മേളനം കൊച്ചിയില്‍ തുടങ്ങിയത്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ മാറാൻ കഴിയുന്നത്ര മാറുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. മുൻ ഒറീസ ചീഫ് ജസ്റ്റിസും, എസ് എഫ് ഐ കർണാടക സംസ്ഥാന പ്രസിഡന്റുമായിരുന്ന ഗോപാൽ ഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊല്ലപ്പെട്ട യുക്തിവാദികളായ ഗോവിന്ദ് പന്‍സാരയുടെയും, നരേന്ദ്ര ധബോല്‍ക്കറുടെയും മക്കളായ മേഖ പൻസാരയും, ഹമീദ് ധബോൽക്കറും ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നിലവിലെ ഭാരവാഹികള്‍ മാറും. കേരളത്തില്‍ നിന്നുളള മുഹമ്മദ് റിയാസും, മഹാരാഷ്ട്രയില്‍ നിന്നുളള മലയാളിയായ പ്രീതി ശേഖറും പൂതിയ ഭാരവാഹികളായേക്കും.
സമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിൽ കൂത്തുപറമ്പ് രക്തസാക്ഷികളെ പി രാജീവ് അനുസ്മരിച്ചപ്പോൾ അത് കേൾക്കാൻ മുൻനിരയിൽ എം വി രാഘവന്റെ മകൻ എം വി നികേഷ് കുമാറുമുണ്ടായിരുന്നു.
പ്ലാസ്റ്റിക് ഒഴിവാക്കി ഹരിതസൗഹൃദ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ ജൈവപച്ചക്കറികളാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്.