വരൾച്ചയിൽ വെന്തുരുകി നീലഗിരി ജൈവമണ്ഡലം. ബന്ദിപ്പൂർ കാട് മുക്കാൽ ഭാഗത്തോളം കത്തിനശിച്ചതും വയനാട് ഉൾപ്പടെയുള്ള വന്യജീവി സങ്കേതങ്ങളിൽ ഒറ്റപ്പെട്ട കാട്ടുതീകൾ ഉണ്ടായതും ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കും. തീ നിയന്ത്രിക്കാനുള്ള അംഗബലമോ സൗകര്യങ്ങളോ കേരള, കർണാടക, തമിഴ്നാട് വനംവകുപ്പുകൾക്കില്ല.
ജൈവവൈവിധ്യം നിറഞ്ഞ നീലഗിരി ജൈവമണ്ഡലത്തിൽ പച്ചപ്പ് കാണാനില്ല. വയനാട്, മുതമല, നാഗർഹോള, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്ന ജൈവമണ്ഡലത്തിൽ അൽപമെങ്കിലും വെള്ളം അവശേഷിക്കുന്നത് വയനാട്ടിലാണ്. കാട്ടുതീ എത്തിതോടെ ഈ വെളളവും വറ്റിപ്പോകുമെന്ന ആശങ്ക നിലനിൽക്കുന്നു. പലപ്പോഴും കാട് കത്തുമ്പോൾ നെടുവീർപ്പോടെ നോക്കിനിൽക്കാനെ വനപാലർക്ക് കഴിയു. തീ അണയ്ക്കാൻ ആധുനിക സംവിധാനങ്ങളൊന്നുമില്ല. അഗ്നിശമ്ന സേനയെ വിളിച്ചാലും വലിയ വാഹനവുമായി കാട്ടിലേക്ക് എങ്ങനെ കയറും. ഒഴിഞ്ഞ് കിടക്കുന്ന തസ്തിക നികത്താൻപോലും വനംവകുപ്പ് തയ്യാറായിട്ടില്ല.
കടുവകളും ആനകളും ഏറെയുള്ള കാട്ടിൽ തീ മുലമുണ്ടാകുന്ന പ്രത്യാഘാതം ചെറുതല്ല. പശ്ചിമഘട്ട മലനിരകളിലെ ആവാസവ്യവസ്ഥ തകരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കാട്ടുതീ തന്നെ. പലപ്പോഴും സാധാരണക്കാരുടെ ചെറിയൊരു അശ്രദ്ധയാണ് വലിയ കാട്ടുതീക്ക് കാരണമാകുന്നത്. കാടുണ്ടെങ്കിലെ നാടുണ്ടാകു