ഡ്രൈവിങ് ലൈസൻസ് പരീക്ഷ, തിങ്കളാഴ്ച മുതൽ പരിഷ്കരിക്കാനുള്ള മോട്ടോർവാഹനവകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്കൂളുകൾ.എച്ച് എടുക്കുന്ന യാർഡിലെ അടയാളങ്ങൾ കുറച്ചും ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും പരീക്ഷ കൂടുതൽ കർശനമാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂളുകൾ പറയുന്നു.പ്രശ്നം പരിഹരിക്കാൻഗതാഗത കമ്മീഷണർ നാലുമണിയ്ക്ക് യോഗം വിളിച്ചിട്ടുണ്ട്.
അപകടങ്ങൾ കുറയ്ക്കാനും ഡ്രൈവിങ് കുറ്റമറ്റതാക്കാനുമാണ് ൈലസൻസ് പരീക്ഷ കർശനമാക്കുന്നത്.ഇതിന്റ ഭാഗമായി നാലുചക്ര വാഹനങ്ങളിലെ ലൈസൻസ് കിട്ടാൻ എച്ചിന് പുറമെ റിവേഴ്സ് പാർക്കിങ്ങും,കയറ്റത്ത് വണ്ടി നിർത്താനുള്ള കഴിവ് പരിശോധിക്കുന്ന ഗ്രേഡിയന്റ് പാർക്കിങ്ങും നിർബന്ധമാക്കി.എച്ച് എടുക്കുന്ന യാർഡുകളിലെ അടയാളങ്ങളും കുറയ്ക്കും.കംപ്യൂട്ടറൈസ്ഡ് യാർഡുകളിൽ ഇനി രണ്ട് അടയാളങ്ങളേ ഉണ്ടാകു. .സാധാരണ യാർഡുകളിൽ കമ്പിയുടെ ഉയരം അഞ്ചടിയിൽ നിന്ന് രണ്ടര അടിയായി കുറയ്ക്കും അതായത് വശത്തെ കണ്ണാടിയിൽ കൂടി മാത്രം നോക്കി എച്ച് എടുക്കണം.എന്നാൽ ഇതൊന്നും പെട്ടെന്ന് പ്രായോഗികമല്ലെന്ന് ഡ്രൈവിങ് സ്കൂളുകാര്‍.
എന്നാൽ ഗതാഗതനിയമം അനുസരിച്ചേ മതിയാവുവെന്ന് മോട്ടോർ വാഹനവകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ രണ്ടാഴ്ച മുമ്പ് ആരംഭിച്ച ഒാട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രംഡ്രൈവിങ് സ്കൂളുകാർ ബഹിഷ്കരിച്ചിരിക്കുകയാണ്.ഒരിക്കൽ തോറ്റാൽ വീണ്ടും ടെസ്റ്റിന് അപേക്ഷിക്കണമെങ്കിൽ 350 രൂപ ഫീസ് അടയ്ക്കണമെന്നതും പരിഷ്കരണത്തെ എതിർക്കാൻ കാരണമാക്കുന്നുണ്ട്.