മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട വയനാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം കലക്ടർക്ക് കൈമാറി. നിലമ്പൂരില്‍നിന്ന് ലഭിച്ച പെൻഡ്രൈവിലുള്ള നാൽപത്തിയെട്ടുപേരുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.
പട്ടികവർഗവികസനവകുപ്പ്, പൊലീസ്, തദേശസ്വയംഭരണസ്ഥാപനങ്ങൾ, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോരുകളാണ് ലിസ്റ്റിലുള്ളത്. ആദിവാസികളെയും സാധാരക്കാരെയും ചൂഷ്ണം ചെയ്യുന്ന ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോകാനോ വധിക്കാനോ മവോയിസ്റ്റുകൾ നീക്കം നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതോടെയാണ് നിലമ്പൂരിലെ വനത്തിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിലെ വിവരങ്ങൾ പരിശോധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം വിശദമായ അന്വേഷണം നടത്തും.
ലിസ്റ്റിലുള്ളവർ ആഴിമതിക്കാരാണോയെന്നും പരിശോധിക്കും. റിസോർട്ടുകൾക്കെതിരെയും പാറമടകൾക്കെതിരെയും ഇതിന് മുൻപ് മാവോയിസ്റ്റുകൾ ജില്ലയിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. മാഫിയ സംഘങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് ലഘുലേഖകൾ വഴി മുന്നറിയിപ്പും നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് രഹസ്യാന്വേഷണവിഭാഗം നാൽപത്തിയെട്ടുപേരുടെ വിവരങ്ങൾ കലക്ടർക്ക് കൈമാറിയിരിക്കുന്നത്.