േകസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കോടതികളിൽ സൂക്ഷിച്ചിട്ടുള്ള അസാധുനോട്ടുകളുടെ കണക്കെടുപ്പ് ഹൈക്കോടതി തുടങ്ങി. മാറിയെടുക്കേണ്ട കാലാവധി കഴിഞ്ഞതിനാൽ ഈ നോട്ടുകൾ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ ഹൈക്കോടതി സ്വമേധിയാ കേസെടുത്തു.
കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത അഞ്ഞൂറ് ആയിരം രൂപാ നോട്ടുകൾ ഇപ്പോഴും സംസ്ഥാനത്തെ വിവിധ കീഴ്കോടതികളിൽ കെട്ടിക്കിടക്കുകാണ്. തെളിവും തൊണ്ടിയുമായി ശേഖരിച്ച നോട്ടുകൾ കേസ് തീർപ്പകാത്തതിനാൽ കോടതികളിൽ വ്യാപകമായി സുക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്രരൂപ കോടിതകളിലുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള നടപടകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജില്ല ജഡ്ജിമാർ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്. വിചാരണ നടക്കുന്ന കേസുകളുടെ ഭാഗമായ നോട്ടുകൾ ഡസംബർ 31നകം കക്ഷികൾക്ക് മടക്കി നൽകാനോ ഖജനാവിൽ മുതൽക്കൂട്ടാനോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തെ എങ്ങിനെ നേരടുമെന്നതാണ് കീഴ്കോടതികൾ നേരിടുന്ന ഒരു പ്രശ്നം.
ഹൈക്കോടതികളിൽ അപ്പീൽ നിലനിൽക്കുന്ന കേസുകളിലും സമാനമായ സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ഒരോ കോടതിയിലും പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാനുള്ള പ്രാഥമിക നിർദേശം ഹൈക്കോടതി നൽകിയിട്ടുണ്ട്. 500, 1000 നോട്ടുകൾ കേസിന്റെ തീർപ്പിനു സൂക്ഷിക്കണമെങ്കിൽ നോട്ടിന്റെ നമ്പർ, എണ്ണം, കേസിന്റെ നമ്പർ, ആകെ തുക തുടങ്ങിയ വിവരങ്ങൾ അതതു ജഡ്ജിമാർ ജില്ലാ ജഡ്ജിമാർക്കു കൈമമാറണമെന്നും വിവരങ്ങൾ ക്രോഡീകരിച്ചു ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്കു നൽകണമെന്നുമാണ് ഇപ്പോഴത്തെ തീരുമാനം.
സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജനൽ ഡയറക്ടറെയും ഈ വിഷയം ധരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കീഴ്ക്കോടതികളിൽ വിചാരണ നടപടികളിൽ കുടുങ്ങിക്കിടക്കുന്ന അസാധു നോട്ടുകളെ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചിരുന്നു. അസാധുവാക്കുംമുൻപ് കോടതിയിലെത്തിയ നോട്ടുകൾ കക്ഷികൾ വിധി പകർപ്പു സഹിതം ഹാജരാക്കിയാൽ ബാങ്കുകൾ മാറ്റി നൽകുമെന്നായിരുന്നു കേന്ദ്രത്തിനു വേണ്ടി അഡീ. സോളിസിറ്റർ ജനറലിന്റെ വിശദീകരണം. പണം സർക്കാരിൽ മുതൽക്കൂട്ടാൻ ഉത്തരവുണ്ടായാൽ സർക്കാരിനും നോട്ട് മാറ്റിയെടുക്കാം.