ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖിനെതിരെ കോഴിക്കോട്ട് ഐ ഗ്രൂപ്പിന്റെ പടയൊരുക്കം. ജില്ലയിൽ എ ഗ്രൂപ്പിന് മേൽക്കൈ ലഭിക്കുന്നുവെന്ന പരാതിയുമായി ഐ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നു. കെ.മുരളീധരന്റെ അധ്യക്ഷതയിലായിരുന്നു ഗ്രൂപ്പ് യോഗം
നടക്കാവ് വണ്ടിപ്പേട്ടയിലെ കെ.മുരളീധരൻ എം.എൽ.എയുടെ വീട്ടിലാണ് ഗ്രൂപ്പ് യോഗം നടന്നത്. കെപിസിസി ജനൽസെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, മുൻമന്ത്രിമാരായ പി.ശങ്കരൻ, എം.ടി പദ്മ, മുൻഡിസിസി പ്രസിഡന്റ് എം.വീരാൻകുട്ടി, കെപിസിസി സെക്രട്ടറി കെ. പ്രവീൺകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സിദ്ദീഖ് അധ്യക്ഷനായതോടെ എ ഗ്രൂപ്പ് ജില്ലയിൽ ശക്തിപ്പെട്ടുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് രഹസ്യയോഗം ചേർന്നത്. അടുത്തമാസം നടക്കുന്ന ജില്ലയിലെ ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിന് പാർട്ടിയിൽ അപ്രമാദിത്തം ലഭിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ ആശങ്ക. കെ.മുരളീധരനെ മുൻനിർത്തി ജില്ലയിൽ ഗ്രൂപ്പ് ശക്തിപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു. എന്നാൽ ഗ്രൂപ്പ് യോഗം നടക്കേണ്ട യാതോരു സാഹചര്യവും ജില്ലയിലില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചു
കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ സ്ീകരിക്കേണ്ട നിലപാടുകളും ഐ ഗ്രൂപ്പ് നേതാക്കൾ ചർച്ചചെയ്തു