E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:41 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പിന്‍റെ നിശ്ചിതപരിധിയില്‍ പമ്പ് അനുവദിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന്‍റെ നിശ്ചിത ദൂര പരിധിയില്‍ മറ്റൊരു പമ്പ് അനുവദിക്കരുതെന്ന മാനദണ്ഡം എണ്ണക്കമ്പനികള്‍ ലംഘിക്കുന്നതായി പരാതി. മാവേലിക്കര ചുനക്കരയിലെ പമ്പുടമ ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സമീപിച്ചു. പമ്പിന് എന്‍ഒസി അനുവദിച്ച ശേഷം ജില്ലാകലക്ടര്‍ പരാതികേള്‍ക്കാന്‍ വിളിച്ചതില്‍ സംശയം ഉന്നയിച്ചാണ് ആദിത്യ ഫ്യൂവല്‍സ് ഉടമ പരാതി നല്‍കിയത്. 

ചുനക്കര ഒരു ഗ്രാമമാണ്. ദില്‍ഷാദിന്‍റെ ആദിത്യ ഫ്യുവല്‍സില്‍ പ്രതിമാസം വില്‍ക്കുന്നത് ഒരു ലക്ഷം ലിറ്ററില്‍ താഴെ ഇന്ധനം മാത്രം. എണ്ണക്കമ്പനികളുടെ മാനദണ്ഡപ്രകാരം ഇത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പാണ്. അത്തരത്തിലുള്ള സ്ഥാപനത്തിനരുകില്‍ മറ്റൊന്ന് അനുവദിക്കരുതെന്നാണ് ചട്ടം. സാമ്പത്തിക ലാഭത്തെക്കുറിച്ചുള്‍പ്പെടെ സാധ്യതാപഠനം നടത്തിയശേഷമേ ഇനിയൊന്നിന് അനുമതി നല്‍കാവൂ എന്ന കേന്ദ്ര നിര്‍ദേശം ലംഘിച്ച് ഇതിന് മുന്നൂറുമീറ്റര്‍ മാത്രം അകലെ ബിപിസിഎല്‍ പമ്പിന് അനുമതി നല്‍കി. 

പരാതിയുമായി ദില്‍ഷാദ് ജില്ലാ കലക്ടറെ സമീപിച്ചു. പുതിയ അപേക്ഷകന് എന്‍ഒസി നല്‍കുന്നതിന് മുമ്പ് തന്‍റെ വാദം കേള്‍ക്കണമെന്ന അപേക്ഷ കഴിഞ്ഞ ജൂണില്‍ നല്‍കി. നവംബര്‍ 30 ന് കലക്ടര്‍ ദില്‍ഷാദിനെ ഹിയറിങ്ങിന് വിളിച്ചു. എന്നാല്‍ അതിന് പതിനഞ്ച് ദിവസം മുമ്പേ ചുനക്കരയില്‍ രണ്ടാമതൊരു പമ്പ് തുടങ്ങാന്‍ എന്‍ഒസി നല്‍കിയിരുന്നു. ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നാണ് ദില്‍ഷാദിന്‍റെ സംശയം. മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തി വിജിലന്‍സിന് പരാതി നല്‍കി. എന്‍ഒസി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഈ പരാതികളുടെ പേരില്‍ എന്തൊക്കെ പീഡനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നതാണ് നിലവിലെ പേടി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :