കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയായി മാറ്റാന്‍ കഴിയുമെന്ന് മുഖമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗത്തിനെത്തിയവര്‍ക്കെല്ലാം ഒരേ മനസായിരുന്നു. മുമ്പ് നടന്ന സമാധാനശ്രമങ്ങള്‍ പൂര്‍ണ ഫലം കണ്ടിട്ടില്ലെന്നും നേതാക്കള്‍ തമ്മിലുളള ധാരണ താഴെത്തട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആധുങ്ങള്‍ കണ്ടെത്താനുളള പരിശോധനകള്‍ തുടരുമെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.
പ്രതികളെ പിടിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സമ്മർദത്തിനു വഴങ്ങി തിരിച്ചുപോകാൻ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സർവകക്ഷിസമാധാന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസിൽ പ്രതിയെ പിടിക്കാനായി ചെന്ന പൊലീസിനെ ചിലർ സംഘം ചേർന്നു തിരിച്ചയയ്ക്കുകയും പൊലീസ് തിരിച്ചുപോരുകയും ചെയ്ത സംഭവമുണ്ടായി.
ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് പൊലീസായി മാറണം–മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പിടികൂടിയ പ്രതികളെ തടിമിടുക്ക് കാണിച്ച് ഇറക്കികൊണ്ടുപൊകുന്നതും അനുവദിക്കരുത്. എന്നാൽ പ്രതികൾക്കു നിയമപരമായ സഹായം നൽകുന്നതിൽ തെറ്റില്ലെന്നും അത് പൗരന്റെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ഒരാഴ്ച മുൻപു കോങ്ങാട് ചുണ്ടേക്കാട് വച്ചു സിപിഎം പ്രവർത്തകർ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.