വരൾച്ചാ പ്രതിരോധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് നിേഷധാത്മക സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് വരള്‍ച്ച നേരിടാന്‍ കൃത്രിമ മഴയ്ക്കുളള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യും. എത്രപണം ചെലവിട്ടിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരള്‍ച്ച പ്രതിരോധത്തിലും കുടിവെള്ള വിതരണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തരപ്രമേയനോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ക്ലൗഡ് സീഡിങ് മാര്‍ഗത്തിലൂടെ മഴപെയ്യിക്കുന്നത് ഫലപ്രദമെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്നും പ്രതിരോധ നടപടികള്‍ ഒക്ടോബറില്‍ തുടങ്ങിയെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.