പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഇന്റലിജൻസ് എ.ഡി.ജി.പി ഉൾപ്പടെ പതിനാല് ഉന്നത െഎ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അതേസമയം എ.ഡി.ജി.പിമാർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകിയെന്ന കേസിന്റെ അന്വേഷണചുമതലയിൽ നിന്ന് എസ്.പി ആർ.സുകേശനെ നീക്കണമെന്ന് ഡി.ജി.പി എൻ.ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം െഎപിഎസ് തലപ്പത്തുണ്ടായ നിർണ്ണായക അഴിച്ചുപണിയാണിത്. ഗതാഗത കമ്മിഷ്ണറായിരിക്കെ പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ആർ ശ്രീലേഖ ഇന്റലിജൻസ് മേധാവിയായി തുടരുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. െഎഎഎസ് അസോസിയേഷൻ വിജിലൻസ് ഡയറക്ടർക്കെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുത്ത കാര്യം സർക്കാരിനെ അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചതോടെയാണ് ആർ ശ്രീലേഖയുടെ സ്ഥലംമാറ്റത്തിന് കളമൊരുങ്ങിയത്. ജയിൽ മേധാവിയായാണ് മാറ്റം. രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായും നിതിൻ അഗർവാളിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന അനിൽ കാന്ത് പൊലീസ് ആസ്ഥാനത്ത് എഡിജിപിയും കെ പദ്മകുമാർ പൊലീസ് അക്കാദമി ഡയറക്ടറുമാകും.
എസ് ശ്രീജിത്തിനും മഹിപാൽ യാദവിനും ക്രൈം ബ്രാഞ്ച് െഎജിമാരായാണ് നിയമനം.ആഭ്യന്തര സുരക്ഷാവിഭാഗം െഎജിയായി ജി ലക്ഷ്മണെയും അഡ്മിൻ ഡിെഎജിയായി ഷെഫീൻ അഹമ്മദിനെയും നിയമിച്ചു. അതേസമയം എഡിജിപിമാര്‍ക്ക് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയെന്ന കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എസ്.പി ,ആർ.സുകേശനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി.ബാർകോഴ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുകേശന്‍ തനിക്കെതിരെ അന്വേഷണം നടത്തുന്നത് ശരിയാകില്ലെന്നാണ് ശങ്കർ റെഡ്ഡിയുടെ വാദം.