ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളെജിലെ പ്രിൻസിപ്പലടക്കം അഞ്ച് അധ്യാപകർക്കെതിരെ കേസെടുക്കും. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. അതെ സമയം വിദ്യാർഥികളോട് വധഭീഷണി മുഴക്കിയില്ലെന്ന നെഹ്റൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
ജിഷ്ണു പ്രണോയ് മരിച്ച് 38 ദിവസമാകുമ്പോണ് ആദ്യ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോഴുള്ള അസ്വാഭാവിക മരണത്തിനുള്ള കേസിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അധ്യാപകരെ പ്രതിയാക്കാനാണ് തീരുമാനം. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ കോപ്പിയടിച്ചെന്ന പേരിൽ പരസ്യമായി ശകാരിച്ചതും അപമാനിച്ചതുമടക്കം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് കോപ്പിയടിച്ചെന്ന് പറഞ്ഞ അധ്യാപകര്‍ സി.പി. പ്രവീൺ, ശകാരിച്ച പ്രിൻസിപ്പൽ ഡോ. എസ്. വരദരാജ് , വൈസ് പ്രിൻസിപ്പൽ ഡോ. എൻ.കെ. ശക്തിവെൽ ,പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരായ ഡിബിൻ ,വി മൽ എന്നിവർക്കെതിരെ കേസെടുക്കുന്നത്.
ജാമ്യമില്ലാ വകുപ്പില്‍ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണന്റെ നേത്യത്യത്തിലെ അന്വേഷണ സംഘം. അതെ സമയം നിരവധി ആരോപണങ്ങളുയർന്നെങ്കിലും ജിഷ്ണു മരിച്ചു ദിവസം ഡ്യൂട്ടിയിലില്ലാത്തതിനാൽ പി.ആർ.ഒ സജഞിത് വിശ്വനാഥനെതിരെ കേസില്ല. വിദ്യാർഥികൾക്ക് നേരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നെഹ്റൂ ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് നിഷേധിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 8 ന് കോളജിൽ വന്നില്ലെന്ന കൃഷ്ണദാസിന്റെ വാദം പൊളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ബി.ജെ.പി നേതാവ് മുരളീധനും രക്ഷിതൈാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ്പുറത്തായത്