ഒരു വിഭാഗം അധ്യാപകരുടെ നിസഹകരണത്തിൽ കാലിക്കറ്റ് സർവകാലാശാലയിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മുടങ്ങി. രണ്ടും നാലും സെമസ്റ്റർ ബിരുദവിദ്യാർഥികളുടെ ഫലപ്രഖ്യാപനം ഇതോടെ അനിശ്ചിതത്തിലായി.
ബിരുദതലത്തിൽ അലവൻസുകൾ കൂടാതെ ഒൻപത് രൂപയാണ് ഒരു ഉത്തരക്കടലാസിന് അധ്യാപകർക്ക് നൽകിയിരുന്നത്. ബിരുദാനന്തരബിരുദതലത്തിൽ 12 രൂപയും. എന്നാൽ യു.ജി.സിയുടെ നിർദ്ദേശപ്രകാരം പ്രതിഫലവിതരണം യുണിവേഴ്സിറ്റി Hനിർത്തലാക്കുകയായിരുന്ന ു. ഇതിൽ പ്രതിഷേധിച്ചാണ് അധ്യാപകരുടെ നിസഹകരണം. ഡിസംബർ 15 മുതൽ 19 വരെ നടന്ന ക്യാംപിൽ നിന്ന് ഒരുവിഭാഗം അധ്യാപകർ വിട്ടുനിന്നോടെ മൂല്യനിർണയം പൂർത്തിയാക്കാനായില്ല.
ഫലപ്രഖ്യാപനം വൈകിയതോടെ പ്രതിഫലം പുനസ്ഥാപിക്കാൻ സിൻഡിക്കേറ്റ് ഉത്തരവിട്ടു. വിദ്യാർഥികൾ നൽകുന്ന പരീക്ഷാഫീസിൽ നിന്നാണ് പണം നൽകുന്നത്.
സ്വാശ്രയ കോളേജുകളുടെ ബാഹുല്യമാണ് മൂല്യനിർണയത്തിനെത്തുന്ന അധ്യാപകരുടെ ജോലിഭാരം ഇരട്ടിയാക്കുന്നത്.