ശബരി പാത, കോച്ച് ഫാക്ടറി തുടങ്ങി വർഷങ്ങളായുള്ള ആവശ്യങ്ങളാണ് റയിൽവേ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. പാതയിരട്ടിപ്പിക്കൽ ഗേജ് മാറ്റം, വൈദ്യുതീകരണം തുടങ്ങിയവയ്ക്കായി 650 കോടി രൂപ വേണം. പ്രത്യേക ബജറ്റ് ഒഴിവാക്കി റയിൽവേ വികസനവും പൊതുബജറ്റിന്‍റെ ഭാഗമാക്കുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾക്ക് എത്രത്തോളം സ്ഥാനമുണ്ടാകുമെന്ന് കണ്ടറിയണം.
സബർബൻ ട്രയിൻ,അങ്കമാലി ശബരിപാത,കഞ്ചിക്കോട് കോച്ച് ഫാക്ടറി, നിലമ്പൂർ - നഞ്ചൻകോട് കൊച്ചി- മധുര പാതകൾ ,ചേർത്തല വാഗൺ ഫാക്ടറി.ആവർത്തിക്കുന്ന ആവശ്യങ്ങൾ.കോച്ച് ഫാക്ടറിയ്്ക്ക് തറക്കല്ലിട്ട് വർഷങ്ങളായിട്ടും വേണ്ടത്ര ഫണ്ട് അനുവദിച്ചിട്ടില്ല. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി ശബരി പാതയ്ക്ക് തുക അനുവദിക്കണം.ചെറിയ റൂട്ടുകളിൽ മെമു സർവ്വീസും തിരുവനന്തപുരം -കാസർകോട് പാതയിൽ ഒാട്ടോമാറ്റിക് സിഗ്നൽ സംവിധാനവും സംസ്ഥാനത്തിന്റ ആവശ്യമാണ്.നേമം സാറ്റലൈറ്റ് സ്റ്റേഷനാക്കണമെന്ന നിർദ്ദേശം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നേമം ,കോട്ടയം കോച്ച് ടെർമിനലുകൾ,തിരുവനന്തപുരം റെയിൽവേ മെഡിക്കൽ കോളജ്,വിവിധ റയിൽവേ സ്റ്റേഷനുകളുടെ നിലവാരമുയർത്തൽ എന്നീ പ്രഖ്യാപനങ്ങളും നടപ്പായിട്ടില്ല.രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള റയിൽവേസോൺ എന്ന ആവശ്യം ഇക്കുറിയുമുന്നയിച്ചിട്ടുണ്ട്.
ആവശ്യങ്ങൾ അനവധിയാണ്.പക്ഷേ പാളത്തിലെ വിള്ളലുകൾമൂലം അപകടങ്ങൾ ആവർത്തിക്കുന്ന സംസ്ഥാനത്ത് ട്രാക്കുകൾ മാറ്റാനുള്ള തുകയെങ്കിലും കിട്ടിയില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്.