പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ജനകീയ വിഷയങ്ങളിലേയ്ക്ക് സമരമുഖം തുറന്ന് ബിജെപിയുടെ സംസ്ഥാന കൗൺസിലിന് സമാപനം. എൻഡിഎ വിപുലീകരണവും ന്യൂനപക്ഷ പിന്തുണ ആർജിക്കലുമെല്ലാം മുഖ്യ ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ സാസ്കാരിക നായകരും സംസ്ഥാനസർക്കാരും കോൺഗ്രസുമെല്ലാം വിമർശിക്കപ്പെട്ടു.
എം.ടി.,കമൽ, ചെഗുവേര വിഷയങ്ങളിൽ നേതൃനിരയിലെ അഭിപ്രായ ഭിന്നതയോടെ തുടങ്ങിയ കൗൺസിൽ, സമാപിക്കുന്നത് ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട്. റേഷൻ വിതരണത്തിലെ പ്രതിസന്ധി, പരിസ്ഥിതി സംരക്ഷണം, ജലക്ഷാമം, സിപിഎമ്മിമന്റ് അക്രരാഷ്ട്രീയ എന്നിവയെല്ലാം ഉയർത്തി മാസങ്ങൾ നീളുന്ന സമരപരിപാടികൾക്കാണ് ബിജെപി ആഹ്വാനം ചെയതിരിക്കുന്നത്. ന്യൂനപക്ഷ സ്വാധീനം ഉറപ്പിക്കാൻ സഭാമേലധ്യക്ഷൻമാരുമായുള്ള ചർച്ചകൾ തുടരും. ഒപ്പം കേരള കോൺഗ്രസിനെ എൻഡിഎയിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കം സജീവ ചർച്ചയാക്കി നിർത്താനും ബിജെപി ഉദ്ദേശിക്കുന്നു.
എം.ടി, കമൽ വിഷയങ്ങളിൽ നേതൃനിരയിലുണ്ടായ അഭിപ്രായഭിന്നത പരിഹരിച്ചുവെന്നു പറയുമ്പോഴും ഇരുവരോടുമുള്ള രാഷ്ട്രീയ വിയോജിപ്പ് പ്രകടം. സർക്കാരിനെതിരെ സാസ്കാരിക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള നീക്കം ഇതിന് തെളിവാണ്.
ദളിത് വിഷയങ്ങളെ ഏറ്റെടുത്ത് പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കവും അണിയറയിൽ സ,ജീവമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതലുള്ള ഒരുക്കങ്ങൾ ഉടൻ തന്നെ തുടങ്ങുമെന്നും നേതൃത്വം വ്യക്തമാക്കി.