തിരുവനന്തപുരം ലോ അക്കാദമി കവാടത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി.മുരളീധരന്‍ ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസം അനിശ്ചിതകാലത്തേക്ക് നീട്ടി. ജനകീയ പ്രക്ഷോഭമായി സമരത്തെ മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. എ.ഐ. വൈ.എഫ്-എ.ഐ.എസ്.എഫ് സെക്രട്ടേറിയറ്റ് ജാഥയിൽ സംഘർഷമുണ്ടായി.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വി. മുരളീധരന് പിന്തുണയുമായി രാവിലെ തന്നെ ലോ അക്കാദമി കവാടത്തിലേക്ക് പ്രകടനങ്ങളെത്തി. വിദ്യാർഥിസമരം തീരുംവരെ അവർക്ക് പിന്തുണയുമായി ഉപവാസമനുഷ്ഠിക്കാൻ തയാറാണെന്ന് വി. മുരളീധരൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയിച്ചു. ജനകീയ പ്രക്ഷോഭമാക്കി ലോ അക്കാദമി സമരത്തെ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ലോ-അക്കാദമി പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പട്ട് എ.ഐ.എസ്.എഫിന്റെ സെക്രട്ടേറിയറ്റ് ജാഥ അക്രമാസക്തമായി. രണ്ടുതണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുധേഷ് സുധാകർ ഉൾപ്പടെ മൂന്നുപേർക്ക് പരുക്കേറ്റു