അഗതികൾക്കൊപ്പം ഭക്ഷണം കഴിച്ച് കെ.എം മാണിയുടെ 84 -ാം പിറന്നാള്‍. കോട്ടയം നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പമാണ് മാണി പിറന്നാള്‍ ദിനം ചിലവഴിച്ചത്. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തു.
ആയിരം പൂർണചന്ദ്രൻമാരെ കണ്ട നിറവിൽ കെ.എം.മാണിയ്ക്ക് എൺപത്തി നാലാം പിറന്നാൾ. കുടുംബാഗങ്ങൾക്കൊപ്പം നവജീവൻ ട്രസ്റ്റിലെത്തിയ കെ.എം.മാണിയെ പൊന്നാടയണിയിച്ച് മാനേജിങ് ട്രെസ്റ്റി പി.യു തോമസ് സ്വീകരിച്ചു.
പാർട്ടി പ്രവർത്തകരുടെ വകയായി എൺപത്തിനാല് റോസപ്പൂക്കൾ. തുടർന്ന് ഭാര്യ കുട്ടിയമ്മയ്ക്കൊപ്പം ബന്ധുക്കൾക്കുമൊപ്പം പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു, മരണം വരെ രാഷ്ട്രീയക്കാരനായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ കെ.എം.മാണി എൺപത്തിനാലാം പിറന്നാളിലും തന്റെ ഊർജത്തിന്റെ രഹസ്യം വെളിപ്പെടുത്തി
കെ.എം.മാണിയ്ക്ക് ആശംസകളുമായി വൈക്കം വിജയലക്ഷ്മിയുമെത്തി, ഇതിനിടയിൽ രാഷ്ട്രീയ ഭേദമന്യേ ഫോണിൽ നിലയ്ക്കാത്ത ആശംസാപ്രവാഹം. തുടർന്ന് അന്തേവാസികൾക്കൊപ്പം ഭക്ഷണം. വിളമ്പാനും കെ.എം.മാണി മുന്നിട്ടിറങ്ങി. പിന്നെ ഇലയിട്ട് ഊണ് പിറന്നാളിന്റെ ഭാഗമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തു.