സ്കൂളിനടുത്തേക്ക് മാറ്റിയ ബെവ്കോ ഔട്ട്‍ലെറ്റ് വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്നു പൂട്ടിച്ചു. തിരുവനന്തപുരം നന്തന്‍കോടാണ് പ്രതിഷേധം ശക്തമായതോടെ ഒൗട്ട്‍ലെറ്റ്, കോര്‍പറേഷന്‍ ഇടപെട്ട് പൂട്ടിച്ചത്. കൊച്ചി തോപ്പുംപടിയിലെ മദ്യശാലക്കെതിരായ നിരാഹാര സമരം രണ്ടാംവാരത്തിലേക്ക് കടന്നു. ബേപ്പൂര്‍ നടുവട്ടത്തും രാഷ്ട്രീയകക്ഷിഭേദമെന്യേ നാട്ടുകാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു
ബേക്കറി ജംക്ഷനിലെ ഒൗട്ട്ലെറ്റ് നന്ദന്‍കോട്ടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്കൊപ്പം നാട്ടുകാരും കൂടിയതോടെ നടപടിയുമായി കോര്‍പറേഷനുമെത്തി. ലൈന്‍സന്‍സ് ഇല്ലെന്ന് കാരണത്താല്‍ മദ്യശാല പൂട്ടിച്ചു. ജനപ്രതിനിധികളെ നോക്കുകുത്തിയാക്കിയുള്ള മാറ്റം അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു
ഫോർട്ട്കൊച്ചി മട്ടാഞ്ചേരി റോഡിൽ കരുവേലിപ്പടിയിലുണ്ടായിരുന്ന മദ്യശാലയാണ് പത്തുദിവസം മുൻപ് മുണ്ടൻവേലിയിലെ സാന്തോം കോളനിയിലേക്ക് മാറ്റിയത്. തൊട്ട് പിന്നാലെ തുടങ്ങിയ സമരം ഇപ്പോഴും തുടരന്നു. ജോലിപോലും ഉപേക്ഷിച്ചാണ് സ്ത്രീകൾ എട്ടുദിവസമായി നിരാഹാരമിരിക്കുന്നത്.
ബേപ്പൂർ നടുവട്ടത്ത് സ്കൂൾക്കും ക്ഷേത്രങ്ങൾക്കും സമീപം മദ്യശാല മാറ്റി സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് കാരണം. ചെറുവണ്ണൂർ ദേശീയപാതയോരത്തെ മദ്യശാലയാണ് നടുവട്ടത്തേയ്ക്കു മാറ്റിയത്.