ശബരിമല തീർഥാടകർക്കായുള്ള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് മന്ത്രിസഭയുടെ തത്വത്തിലുള്ള അംഗീകാരം. അതേസമയം വിമാനത്താവളത്തിനായി ആലോചിക്കുന്ന സ്ഥലം ഏതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തിന്റെ സ്ഥലം എവിടെയാണെന്നും ആരാണ് നടത്തിപ്പകാരെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോടിക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ യാത്രാ സൗകര്യം പരിമിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് തത്വത്തിലുള്ള അംഗീകാരം നൽകിയത്. മൂന്നുകോടി തീർഥാടകർ എത്തുന്ന ശബരിമലയിലേക്ക് ഇപ്പോൾ റോഡ് സൗകര്യം മാത്രമെയുള്ളൂ. അങ്കമാലി , ശബരി റയിൽപാത്ക്ക് പലതടസ്സങ്ങളുമുണ്ടെന്നും മന്ത്രിസഭാ ോയഗത്തിൽ അഭിപ്രായം ഉയർന്നു. ഫണ്ടിന്റെ ലഭ്യത, കേന്ദ്രസർക്കാരിന്റെ അനുമതി എന്നിവ എളുപ്പത്തിൽ ലഭ്യമാകണമെന്നില്ല. വിമാനത്താവളം തീർഥാടന കാലത്തെ തിരക്ക് കുറക്കാൻ സഹായകമാകും. പക്ഷെ വിമാനത്താവളം ഏത് സ്ഥലത്താണ് വരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കുന്നില്ല.. എരുമേലിക്കടുത്തെ ചെറുവള്ളി എസ്റ്റേറ്റ് , നിലക്കലിലെ ദേവസ്വം ബോർഡ്് ഭൂമി എന്നിവ പരിഗണിച്ചിരുന്നു. പചച്നംതിട്ടയിൽ എവിടെയാണ് വിമാനത്താവളം നിർന്നിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പദ്ധതിയെ കുറിച്ച് പഠനം നടത്താൻ കെ.എസ്.ഐ ഡി സിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. വി.എസ് സർക്കാർ അനുവദിച്ച് ആറൻമുള വിമാനത്താവള പദ്ധതി വൻവിവാദമാകുകയും കോടതി പദ്ധതിക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്ന് പിണറായി സർക്കാർ അതിനുള്ള അനുമതി റദ്ദാക്കിയിരുന്നു.