താനൂരിൽ സമാധാനം പുനസ്ഥാപിയ്ക്കാൻ രാഷ്്ട്രീയപാർട്ടികൾ മുൻക്കൈയ്യെടുക്കണമെന്ന് സർവകക്ഷി യോഗത്തിൽ മന്ത്രി കെ.ടി ജലീൽ. തിരഞ്ഞെടുപ്പ് െപരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം ഒരുമാസത്തിനുശേഷം പ്രഖ്യാപിക്കും. കലാപത്തെ തുടർന്നുണ്ടായ കേസുകൾ ഒത്തുതീർപ്പാക്കാനും താനൂരിൽ നടന്ന യോഗത്തിൽ ധാരണയായി.
സർവകക്ഷി സമാധാന യാത്ര നടത്തി പ്രദേശത്തെ സാമൂഹ്യസൗഹാർദം പുനസ്ഥാപിക്കണം.അതിന് മുമ്പ് ഒാരോ രാഷ്്ട്രീയ പാർട്ടിയും അവരവരുടെ അണികളെ വിളിച്ച് കൂട്ടി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക.കേസിലെ പ്രതികളെ പിടികൂടാൻ രാഷ്ട്രീയ പാർട്ടികൾ പൊലീസിനെ സഹായിക്കണം നിരപരാധികളെ കേസില്‍ കുടുക്കരുതെന്നും യോഗത്തിൽ മന്ത്രി കെടി ജലീൽ ആവശ്യപ്പെട്ടു
കേസുകൾ ഒരുമാസത്തിനകം ഒത്തുതീർപ്പാക്കണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കും.40ലക്ഷത്തിന്റെ നഷടം ആർഡിഒ കണക്കാക്കിയിട്ടുണ്ട്.പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കും സമാധാന അന്തരീക്ഷം നിലനിൽക്കുന്നിടത്തോളം പൊലീസിന്റെ ഭാഗത്ത് പ്രദേശത്ത് അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി.എംപി ഇടി മുഹമദ് ബഷീർ എംഎൽഎ വി അബ്ദുറഹിമാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.