നടിയെ ആക്രമിച്ച കേസില മുഖ്യപ്രതി പൾസർ സുനിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുമ്പോഴും സുനി എറണാകുളത്തു തന്നെയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തൽ. സുനിക്കു വേണ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ അഭിഭാഷകരുടേതാണ് വെളിപ്പെടുത്തൽ. സുനി നൽകിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു
വെള്ളിയാഴ്ച രാത്രിയാണ് യുവനടിയെ പൾസർ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. സംഭവം ശനിയാഴ്ച പുലർച്ചെ പുറത്തറിഞ്ഞതു മുതൽ സുനിക്കു വേണ്ടി പൊലീസ് നാടൊട്ടുക്കും അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഈ ,അന്വേഷണം നടക്കുന്നതിനിടെ സുനി ശനിയാഴ്ച രാത്രി മണികണ്ഠൻ, വിജീഷ് എന്നീ പ്രതികൾക്കൊപ്പം അങ്കമാലിയിൽ എത്തി തന്നെ നേരിട്ടു കണ്ടെന്നാണ് അഭിഭാഷകനായ ഇ.സി.പൗലോസിന്റെ അവകാശവാദം.
ഒരു മൊബൈൽ ഫോണും, പാസ്പോർട്ടും,, മറ്റു ചില രേഖകളും അടങ്ങുന്ന കവർ സുനി തന്നെ ഏൽപ്പിച്ചെന്നും അഭിഭാഷകൻ അറിയിച്ചു. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഈ രേഖകൾ പൊലീസ് പരിശോധിച്ചു. കേസിൽ തന്നെ കുടുക്കിയതാണെന്നും, നിരപരാധിയാണെന്നുമുള്ള വാദവുമായി സുനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.