നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈയാഴ്ച പൊലീസിന് ലഭിക്കും. പ്രതികള്‍ ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതോടെ ഇത് കേസിലെ പ്രധാന തെളിവാകും.
സംഭവദിവസംതന്നെ പ്രധാനപ്രതി പള്‍സര്‍ സുനി അഭിഭാഷകനു കൈമാറിയ മെമ്മറി കാര്‍ഡിലാണ് ദൃശ്യങ്ങളുണ്ടെന്നു സ്ഥിരീകരിച്ചത്. ഇതു കോടതിമുഖേന ലാബില്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന് ഉപയോഗിച്ച ഫോൺ വഴിയിൽ ഉപേക്ഷിച്ചുവെന്ന് അറസ്റ്റിലായ ശേഷം പ്രതി മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.ഫോണ്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മെമ്മറി കാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളെ ആശ്രയിച്ചാകും ഇനി തുടരന്വേഷണം.
ഇക്കഴിഞ്ഞ 17നു രാത്രിയാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയിൽ നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.