കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി മരിച്ച കേസില്‍ പ്രതി പിടിയില്‍. മരിച്ച കുട്ടിയുടെ അമ്മയുടെ അച്ഛന്‍ വിക്ടറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിക്ടറിന്റെ ഭാര്യ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. ലോഡ്ജ് മാനേജരായ വിക്ടര്‍ മുന്‍പ് കൊല്ലത്ത് അഭിഭാഷകന്റെ സഹായിയായിരുന്നു.
നാലു ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കാത്ത കേസിൽ കുട്ടിയുടെ മുത്തച്ഛിയാണ് പീഡനത്തി൯െ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.ഏറെക്കാലമായി പെൺകുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധപീഡനത്തിനും ഇരയാക്കിയിരുന്നു.മകളും ചെറുമകളും പലതവണ തന്നോട് പരാതി പറഞ്ഞു.മുത്തശ്ഛിക്ക് പുറമേ അമ്മയും സഹകരിച്ചതാണ് കേസിൽ വഴിത്തിരിവായത്.
കൊല്ലത്തേ അഭിഭാഷക൯െ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തി൯െ സങ്കീർണതകളെപ്പറ്റി ബോധവാനായിരുന്നു.അറസ്റ്റിലായാലും കേസ് തെളിയിക്കാനാവില്ലെന്ന് ഇയാൾ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചു.നിലവിൽ കൊല്ലത്തേ ലോഡ്ജിൽ മാനേജരായ പുരുഷ൯മാരേയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി മൊഴികൾ ലഭിച്ചു.