ആരോഗ്യ സർവ്വകലാശാലയ്ക്ക് ആവശ്യമായ തസ്തികകൾ ഉടൻ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒഴിവുകൾ നികത്തയില്ലങ്കിൽ സർവകലാശാല പ്രവർത്തനം താളംതെറ്റുമെന്ന് വൈസ് ചാൻസലർ എം.കെ.സി നായരും പറഞ്ഞു. സർവ്വകലാശാലയുടെ ആദ്യ സെനറ്റ് യോഗത്തിലാണ് ജീവനക്കാരുടെ കുറവ് പ്രധാന ചർച്ചയായത്.
2010ൽ ആരോഗ്യ സര്‍വ്വകലാശാല രൂപീകൃതമായെങ്കിലും ഭരണംനിയന്ത്രിക്കേണ്ട സെനറ്റ് രൂപീകരിക്കുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്. സെനറ്റിന്റെ ആദ്യയോഗം മുളങ്കുന്നത്തുകാവിലെ ആസ്ഥാന മന്ദിരത്തില്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു.
രൂപീകൃതമായി ഏഴ് വർഷമായിട്ടും തസ്തിക നിർണയിക്കാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സര്‍വ്വകലാശാല പ്രവർത്തനത്തെ ബാധിക്കുന്നതായി വിസി ഡോ. എംകെസി നായര്‍ ചൂണ്ടിക്കാട്ടി. ധനകാര്യവകുപ്പുമായി ചർച്ചചെയ്ത് ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. നാല് എം. എൽ.എമാരടക്കമുള്ള ജനപ്രതിനിധികളും ചാൻസലറും വി.സിയും പിവിസിയും അടക്കമുളള ഉദ്യോഗസ്ഥരും വിവിധ മേഖലകളുടെ പ്രതിനിധകളും അടക്കം 86 പേരാണ് സെനറ്റിലുള്ളത്. ഗവേണിങ് കൗണ്‍സില്‍ ജനാധിപത്യ രീതിയില്‍ പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ആദ്യസെനറ്റ് യോഗം പാസ്സാക്കി.