സുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിലെ തട്ടുകടകൾ പൊലീസ് ഒഴിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ വർഷങ്ങളായി കച്ചവടം ചെയ്തിരുന്ന വികലാംഗരടക്കമുള്ളവർക്ക് ഉപജീവനമാർഗം നഷ്ടമായി. ലീലയെപ്പോലെ മറ്റുള്ളവരും പെട്ടിക്കടകളിലെ വരുമാനം കൊണ്ട് ജീവിക്കുന്നവരാണ്.
എല്ലാവർഷവും ഒാഗസ്റ്റ് പതിനഞ്ചിനും ജനുവരി 26നും സുരക്ഷ മുൻകരുതൽ എന്ന നിലയിൽ സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് കടകൾ മാറ്റിക്കൊടുക്കാറുണ്ട്.ഇത്തവണയും അതും ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞ് കടകൾ തിരികെ സ്ഥാപിക്കാൻ ചെന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഒാർഡറുമായി പൊലീസ് ഒഴിപ്പിക്കാനെത്തിയത്.കച്ചവടക്കാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും പ്രയോജനമുണ്ടായില്ല.
കോർപറേഷന്റ ലൈസൻസുള്ള കടകൾ പോലും നീക്കണമെന്നാണ് നിർദേശം.അതേസമയം പതിറ്റാണ്ടുകളായി ഇല്ലാതിരുന്ന സുരക്ഷപ്രശ്നം ഇപ്പോഴെങ്ങനെയുണ്ടായിയെന്നാണ് കച്ചവടക്കാർക്കും മനസിലാകുന്നില്ല.