സി എവിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ ക്രോണിനും കുടുംബത്തിനുമെതിരെ പരാതിയുമായി അയൽവാസികൾ. വസ്തു തർക്കത്തിന്റെ പേരിൽ ഇവർ നിരന്തരം ശല്യം ചെയ്തിരുന്നതായി അയൽവാസികൾ ആരോപിച്ചു. ക്രോണിനെതിരെ കഴിഞ്ഞ ഡിസംബറിൽ പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആക്ഷേപം.
പിറവത്തിനു സമീപം കക്കയത്തുള്ള വീട്ടിൽ രണ്ടു പെൺകുട്ടികൾക്കൊപ്പമാണ് വീട്ടമ്മയായ രേഖയുടെ താമസം. ഭർത്താവ് വിദേശത്താണ്. ക്രോണിനും കുടുംബവും നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് രേഖ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ഡിസംബർ 30 ന് വനിതാ സെല്ലിന് പരാതി നൽകിയിരുന്നു. നടപടി ഇല്ലാത്തതിനാൽ പരാതി ഡി ജി പി ക്കും മുഖ്യമന്ത്രിക്കും ഫോർവേഡ് ചെയ്തു. എന്നിട്ടും നടപടി ഉണ്ടായില്ല. അന്ന് നടപടി എടുത്തിരുന്നെങ്കിൽ പെൺകുട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് രേഖ പറയുന്നു. നാട്ടിൽ ജിക്കു എന്നറിയപ്പെടുന്ന ക്രോണിൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പെൺകുട്ടികളെ ഉപദ്രവിച്ചതായും കേട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു.