പതിവു ചിരിബഹളങ്ങളില്ല, വർത്തമാനങ്ങളില്ല... എല്ലാവരുടെയും മുഖത്തുള്ളതു വേദന മാത്രം. തങ്ങളുടെ അടുത്ത കൂട്ടുകാരിക്കു നേരിട്ട അനുഭവത്തിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും. തിരശീലയിൽ വേറിട്ട ഭാവങ്ങൾ മിന്നിമറയുന്ന ഇവരുടെ മുഖത്തെ സങ്കടവും രോഷവും ജനങ്ങൾ കണ്ടു.
ഇടറിയ ശബ്ദത്തോടെ, നിറഞ്ഞ കണ്ണുകളോടെ ഇവർ മലയാളിയോടു വിളിച്ചു പറഞ്ഞതു നല്ല മനുഷ്യരാകാനാണ്. യുവനടിക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിക്കാൻ ദർബാർ ഹാൾ മൈതാനിയിൽ നടന്ന കൂട്ടായ്മയിൽ മലയാള സിനിമാ ലോകത്തെ ഒട്ടേറെ പ്രമുഖരാണു എത്തിയത്.
പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം അണപൊട്ടുന്നതിനിടെ സംഭവദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
അന്ന് ഓടിക്കതച്ച് വീട്ടിലെത്തിയ അവള്‍ ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞെന്ന് ലാല്‍ പറഞ്ഞു. ലാലു ചേട്ടാ എന്ന് അവൾ കരയുകയായിരുന്നു. ആ ശബ്ദത്തിന് ലോകത്തുള്ള എല്ലാ സ്ത്രീകളും പൊട്ടിക്കരഞ്ഞാലും ആ ശബ്ദം ഉണ്ടാകില്ല. നമ്മുടെ അമ്മയ്ക്കോ മകൾക്കോ ഈ അവസ്ഥ വരുന്നതുവരെ കാത്തിരിക്കരുത്.–ലാൽ പറഞ്ഞു.