മലപ്പുറം താനൂരിൽ സംഘര്‍ഷത്തിനിടെ ഭൂരിഭാഗം വീടും വാഹനങ്ങളും തല്ലിത്തകർത്തത് പൊലീസാണെന്ന ആരോപണവുമായി രാഷ്ട്രീയ നേതൃത്വങ്ങൾ രംഗത്തെത്തി. സംഘർഷത്തിൽ രണ്ടര കോടിയുടെ നഷ്ടം കണക്കാക്കുന്നു.
സംഘർഷവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരേയാണ് കസ്റ്റഡിയിൽ എടുത്തത്. സി.പി.എം, ലീഗ് സംഘർഷത്തിന്റെ പേരിൽ 15 കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തെത്താന്നാരോപിച്ച് DCC നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നങ്ങൾക്കിടെ വീടുകളും വാഹനങ്ങളും ആക്രമിച്ചത് പൊലീസാണന്ന ആക്ഷേപവുമായി നാട്ടുകാർ പറയുന്നു.
നാട്ടുകാരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ പൊലീസാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൻ വിശദമായ അന്വേഷണം വേണെമെന്ന് ലീഗ് ആവശ്യപ്പെട്ടു. സംഘർഷ സാധ്യതയെ തുടർന്ന് തീരദേശത്തെ പല കുടുംബങ്ങളും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.