ബിജുവിന്റെ കുഴിമാടത്തില്‍ പരിശോധന; പാലില്‍ വിഷം ?; രാസപരിശോധന നിര്‍ണായകം

thodupuzha-child-murder-21
SHARE

തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ ഇടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുന്നു. രണ്ടു വർഷം മുൻപ്  മരിച്ച ആര്യന്‍റെ പിതാവ് ബിജുവിന്‍റെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു.

അരുൺ ആനന്ദിന്‍റെ ക്രൂരതയുടെ ഈ മുഖം കേരളം മറക്കാനിടയില്ല. രണ്ടുവർഷം മുൻപ് ഏഴുവയസുകാരൻ ആര്യ‌നെ ഭിത്തിയില്‍ വലിച്ചടിച്ച് കൊലപ്പെടുത്തിയ കുറ്റവാളി. ഒപ്പം താമസിച്ചിരുന്ന കാമുകിയുടെ കുട്ടിയേയാണ് കൊലപ്പെടുത്തിയത്. അരുൺ ആനന്ദ് ജയിലിലാണ്. ഇതോടയാണ് ആര്യന്‍റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമാണോ എന്ന് സംശയിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുനിനു നിഗമനം.

എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽനൽകിയിരുന്നതായി ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തുന്നത്. കാമുകനായ അരുൺ ആനന്ദിന്റെ നിർദേശപ്രകാരം വിഷം പാലിൽ കലർത്തിയിരുന്നോ എന്നാണ് സംശയം. ബിജു മരിച്ച് അധികനാൾ കഴിയും മുൻപ് അഞ്ജന കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രാസപരിശോധന സാമ്പിൾ ലഭിക്കാൻ കാത്തിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി.

MORE IN KERALA
SHOW MORE
Loading...
Loading...