ജ്യൂസ് കൊണ്ടുവന്നത് ജൂതൻമാരാണെന്നും അതുകൊണ്ട് ജ്യൂസ് കുടിക്കാൻ പാടില്ലെന്നും ഇ.കെ സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പ്രസംഗഭാഗം വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന ആരോപണവും ശക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് വിഡിയോയെ പരിഹസിച്ചും രോഷം വ്യക്തമാക്കിയും രംഗത്തെത്തിയത്.
ജ്യൂസ് മുൻപ് ലോകത്ത് ഉണ്ടായിരുന്നില്ലെന്നും മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നത് ജൂതൻമാരാണെന്നും അതുകൊണ്ട് ജ്യൂസ് കുടിക്കാൻ പാടില്ലെന്നുമാണ് പ്രഭാഷണത്തിന്റെ ഒരുഭാഗത്ത് ഇദ്ദേഹം വ്യക്തമാക്കുന്നത്. ജുതന്മാര്‍ നമ്മുടെ ശത്രുക്കളാണെന്നുമാണ് പ്രസംഗത്തില്‍ പറയുന്നു. വിഡിയോ കാണാം.