തേക്കടി ബോട്ട് ദുരന്തത്തിൽ ആദ്യ കുറ്റപത്രം; അടുത്തത് ഒരു മാസത്തിനുള്ളിൽ

thekkady-web
SHARE

തേക്കടി ബോട്ട് ദുരന്തത്തിന് പത്തു വർഷം തികയുമ്പോൾ തുടരന്വേഷണ സംഘം കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.  

രണ്ടാമത്തെ കുറ്റപത്രം ഒരു  മാസത്തിനുള്ളിൽ സമർപ്പിക്കുമെന്നു  ക്രൈംബ്രാഞ്ച് അറിയിച്ചു. ബോട്ട് നിർമിച്ചവരും ഡ്രൈവറും ഉൾപ്പടെ നാല് പേരെ പ്രതിചേർത്തതാണ് കുറ്റപത്രം.

തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് 2009 സെപ്തംബർ 30 നാണ് കെടിഡിസിയുടെ ജലകന്യക എന്ന ബോട്ട് മറിഞ്ഞത്.  7 കുട്ടികളും, 23 സ്ത്രീകളും ഉൾപ്പെടെ 45 പേരാണു മരിച്ചത്.  ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു പുറമേ, ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു.  ആലപ്പുഴ സെഷൻസ് കോടതി ജഡ്ജിയായിരുന്ന ഇ. മൈതീൻ കുഞ്ഞിനെ ജുഡീഷ്യൽ കമ്മിഷനായും, കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന പി.എ. വത്സനെയും സർക്കാർ നിയോഗിച്ചു. ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിൻമേൽ തുടർനടപടികൾ ഉണ്ടായില്ല.

2014 ഡിസംബർ 24 ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി കേസിൽ 2 തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടെന്നു കണ്ടെത്തുകയും, രണ്ടിലും പ്രത്യേകം കുറ്റപത്രം നൽകാൻ നിർദേശിച്ചു. ഇതു പ്രകാരമാണു ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. രണ്ടു കുറ്റകൃത്യത്തിലും നേരിട്ട് ബന്ധമുള്ളവർക്ക് ഏതിരായ ആദ്യ കുറ്റപത്രമാണ് ന നൽകിയിരിക്കുന്നത്. 

 കുറ്റകൃത്യത്തിൽ നേരിട്ട്  ഇടപെട്ട ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 4 പേരാണ് ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്.  ബോട്ട് നിർമിച്ചവരും, ഗുണനിലവാരം പരിശോധിക്കാതെ നീറ്റിലിറക്കാൻ അനുമതി നൽകുന്നവരുമാണു രണ്ടാമത്തെ കുറ്റപത്രത്തിൽ ഉണ്ടാകുക. 

MORE IN KERALA
SHOW MORE
Loading...
Loading...