മായാനദിയിലെ സ്ത്രീവിരുദ്ധത സൗകര്യപൂർവം മറന്നുവെന്ന് ശബരീനാഥൻ എംഎൽഎ

sabarinathan-mayanadhi
SHARE

മായാനദിയിലെ സ്ത്രീവിരുദ്ധത കാണാതെ പോകുന്നതെന്തെന്ന് ശബരീനാഥൻ എംഎൽഎ. മായാനദി കണ്ടുവെന്നും ചിത്രത്തിലെ നായികാ കഥാപാത്രം നന്നായിട്ടുണ്ടെന്നും ശബരീനാഥ് പറയുന്നു. എന്നാൽ നായികയുടെ സുഹൃത്തിനെ സഹോദരൻ തല്ലുന്നതും ആക്രോശിക്കുന്നതും ആ സമയം അവർ പ്രതികരിക്കാതിരിക്കുന്നതും ശരിക്കും സ്ത്രീവിരുദ്ധം തന്നെയെന്ന് എംഎൽഎ പറയുന്നു. 

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ എന്നും എംഎൽഎ ചോദിക്കുന്നു. മായാനദിയെ പുകഴ്ത്തുന്നതല്ലാതെ ഇത്തരം പരാമർശങ്ങൾ ആരും പറഞ്ഞു കണ്ടില്ല. നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുതെന്നും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ശബരീനാഥന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്‌തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന്‌ കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം. അതിൽ 

നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

MORE IN KERALA
SHOW MORE