വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സിഎജിയെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി. സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ട്. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായുള്ള താരതമ്യം ശരിയല്ല. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. വിഴിഞ്ഞം കരാറിന്‍റെ പേരില്‍ കുറ്റബോധമില്ല. അഭിമാനം മാത്രം. പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. കരാര്‍ കാലാവധി 40 വര്‍ഷമായി നീട്ടിയത് ഏകപക്ഷീയ തീരുമാനമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
വിഴിഞ്ഞം തുറമുഖപദ്ധതിയുെട കരാർ സംസ്ഥാനത്തിന്റെ സാമ്പത്തികതാൽപര്യങ്ങൾക്കെതിരാണെന്ന് കണ്ടെത്തിയ ഓഡിറ്റർ ജനറലിന് നോട്ടപ്പിശകുണ്ടായെന്നാണ് കരാറൊപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോപണം. റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിന് മുമ്പ് വിശദീകരിക്കുന്നതിന് നിലവിലെ സർക്കാർ സമയം ചോദിച്ചിട്ടും സി.എ.ജി അനുവദിച്ചില്ല. കരാർ കാലാവധി നീട്ടിക്കൊടുക്കണമെന്ന തീരുമാനം ഏകപക്ഷീയമല്ല. അന്തിമ കരാർ രൂപം കൊടുത്തശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ല.
വിഴിഞ്ഞം കരാറിന്റെ പേരിൽ തനിക്ക് കുറ്റബോധമില്ല, അഭിമാനം മാത്രമേയുള്ളു. ഉദ്യോഗസ്ഥരെ താൻ ബലിയാടാക്കില്ല. സി.എ.ജിയുെട വിമർശനങ്ങൾ എത്രയും വേഗം പരിശോധിച്ച് യാഥാർഥ്യം കണ്ടെത്തണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിഴിഞ്ഞം കരാറിനെക്കുറിച്ച് സി.എ.ജി പറഞ്ഞതെല്ലാം ശരിയല്ലെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ എം.എം.ഹസനും പ്രതികരിച്ചു. ഇതേസമയം സി.എജി റിപ്പോർട്ട് ഗൗരവമേറിയതാണെന്നും കണ്ടെത്താൽ പരിശോധിക്കാൻ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.