ജിഷ വധക്കേസിന്റെ നാൾവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം

Thumb Image
SHARE

ദാരുണ കൊലപാതകത്തിൻറെ വിവരം പുറത്തു വന്നതു മുതൽ കേരളീയ പൊതുസമൂഹത്തിൻറെ സൂക്ഷമമായ ശ്രദ്ധയാകർഷിച്ചു ജിഷ വധക്കേസ്. സംഭവത്തിൻറെ നാൾവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം. 

2016 ഏപ്രിൽ 28 ന് രാത്രി എട്ടു മണിയോടെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ ജിഷ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. 2016 ഏപ്രിൽ 30ന് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി 

.2016 മെയ്് 4 ന് ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈഎസ്പി എ.ബി.ജിജിമോന് ചുമതലയും നൽകി 

2016 മെയ് 8 ജിഷയുടെ സഹോദരിയുടെ സുഹൃത്തിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിൻറെ പരിസരത്തു നിന്ന് പൊലീസ് കണ്ടെത്തുന്നതും അന്നു തന്നെ. 2016 മെയ് 10 ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്തുവരുന്നു. 

2016 മെയ് 14 നാണ് കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിന് കിട്ടിയത്..എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല, 2016 മെയ് 16 പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം പശ്ചിമബംഗാളിലെ മൂർഷിദാബാദിലേക്ക്. 

2016 െമയ് 19 േകസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു, 2016 മെയ് 28 നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു. 2016 മെയ് 31 ഡിഎൻഎ പരിശോധനയിൽ കൂടുതൽ വ്യക്തത.ജിഷയുടെ കൈവിരലിൽ നിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്്ക്കും തമ്മിൽ സാമ്യമുണ്ടെന്ന കണ്ടെത്തൽ, 2016 ജൂൺ 2 പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു 

2016 ജൂൺ 13 മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാനക്കാരെ വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു.പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു. 2016 ജൂൺ 14 പ്രതിയായ അമിറുൾ ഇസ്്ലാമിനെ തമിഴ്നാട് കേരള അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നു. 2016 ജൂൺ 16 പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു.മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

2016 സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ചു, 2017 മാർച്ച് 13 ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ഒടുവിൽ വിധി പ്രഖ്യാപനം. 

MORE IN KERALA
SHOW MORE