തമിഴ്നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച കേസില്‍ ആറു ഡോക്ടര്‍മാരെ പ്രതിചേര്‍ക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയും കൊല്ലം മെഡിട്രിന, മെഡിസിറ്റി ആശുപത്രികളിലേയും ഡോക്ടര്‍മാരെ പ്രതിചേര്‍ക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. കൊട്ടിയം കിംസ്, തിരുവനന്തപുരം എസ്.യു.ടി. റോയല്‍ ആശുപത്രികളെ കേസില്‍ നിന്ന് ഒഴിവാക്കി. ആരോപണവിധേയരായ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നകാര്യത്തില്‍ വിദഗ്ധസമിതി റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം തീരുമാനമെടുക്കും.
ചികിൽസ കിട്ടാതെ മുരുകൻ മരിച്ചതിന് ആറു ഡോക്ടർമാർ ഉത്തരവാദികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം മെഡിട്രീന ആശുപത്രിയിലേ ഡോക്ടർ പ്രീതി ,മെഡിസിറ്റിയിലെ ഡോക്ടർ ബിലാൽ അഹമ്മദ് , തിരുവനന്തപുരം മെഡിക്കൽ കോളട്രജിലെ ഡോ പാട്രിക്ക് , ഡോ ശ്രീകാന്ത് , അസീസ്യ മെഡിക്കൽ കോളജിലെ ഡോ റോഹൻ - ഡോ ആഷിക്ക് എന്നിവരേ പ്രതികളാക്കാനാണ് തീരുമാനം.ഈ ഡോക്ടർമാർ വിചാരിച്ചിരുന്നെങ്കിൽ മുരുകനേ രക്ഷിക്കാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തിരുവനപുരം മെഡിക്കൽകുപ് കോളജ് ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. 1 വി വി ഐ പി വെൻിലേറ്ററും 16 സ്റ്റാൻഡ് ബൈ വെ്ൻിലേറ്റും ഒഴിവുണ്ടായിരുന്നു. പൊലീസിന്റെ കണ്ടെത്തലുകൾ ആരോഗ്യവകുപ്പ് സെക്രട്ടറിയേ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള വിദ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ പ്രതിപ്പട്ടിക തയാറാക്കി അറസ്റ്റുൾപ്പടെയുള്ള നടപടികളിൽ അന്തിമതീരുമാനം എടുക്കും. കേസില്‍ 46 പേരേ സാക്ഷികളാക്കാനും പൊലീസ് തീരുമാനിച്ചു.മുരുകനേ ആദ്യം എത്തിച്ച കെട്ടിയം കിംസ് ആശുപത്രിയേയും തിരുവനന്തപുരം റോയൽ എസ് യ ടിയേയും കേസിൽ നിന്ന് ഒഴിവാക്കി. കൊട്ടിയം കിംസ് ആവുന്ന തരത്തിൽ എല്ലാ ചികിൽസയും നൽകിയെന്നാണ് കണ്ടെത്തൽ.