ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് റെഡ്ക്രോസ് സൊസൈറ്റിയുടെ സംസ്ഥാനഘടകത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ആംബുലൻസ് അടക്കം സർവീസ് നടത്തുന്നില്ല. ജീവനക്കാർക്ക് ഒന്നര വർഷമായി ശമ്പളം ലഭിക്കുന്നില്ല. ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാനസർക്കാരിനു അവകാശമില്ലെന്നു ചൂണ്ടികാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയാണ് മുൻ ഭാരവാഹികൾ അക്കൗണ്ട് മരവിപ്പിച്ചത്.
കഴിഞ്ഞ ഭരണസമിതി ചെയ്ത ക്രമക്കേടുകൾ കാരണം ഇല്ലാതാവുകയാണ് റെഡ്ക്രോസ് കേരള ഘടകം. കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് കഴിഞ്ഞ ഭരമസമിതിയുടേതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പൊലീസ് കണ്ടെത്തിയ ധൂർത്തും ക്രമക്കേടും പിന്നീട് ധാനകാര്യ പരിശോധനവിഭാഗവും സ്ഥിരീകരിച്ചു. മുൻ ഭാരവാഹികളായ സുനിൽ സി കുര്യൻ, ചെമ്പഴന്തി അനിൽ എന്നിവരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇതോടെ ഇല്ലാത്ത അധികാരം പറഞ്ഞ് കോടതിയെ സമീപിച്ച് റെഡ്ക്രോസിന്റെ ബാങ്ക് അക്കൗണ്ട് ഇവർ മരവിപ്പിച്ചു. ഇതോടെ റെഡ്ക്രോസ് പ്രവർത്തനങ്ങൾ താളം തെറ്റി. മാസങ്ങളായി സർവീസ് നടത്താതെ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഉപയോഗശൂന്യമായി
നിലവിൽ തിരുവനന്തപുരം ജില്ലാ കലക്ടർ അഡ്മിനിസ്ട്രേറ്ററാക്കിയുള്ള ഭരണസമിതിയെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്.എന്നാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരെ കലക്ടർ അറിയിച്ചിട്ടുണ്ട്