ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ഉപയേഗിക്കുന്നതിലെ അശ്രദ്ധയാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കു കാരണമെന്ന ബാങ്കുകളുടെ വാദം പൊളിയുന്നു. അക്കൗണ്ട് ഉടമ ഓൺലൈൻ സേവനങ്ങൾ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലാത്ത അക്കൗണ്ടിൽ നിന്ന് വ്യാജൻമാർ തട്ടിയത് പതിനാറു ലക്ഷം രൂപ. ബാങ്കിങ്ങ് വിവരങ്ങൾ ചേരുന്നതിനെ കുറിച്ചുളള ആശങ്കയ്ക്കെപ്പം തട്ടിപ്പിൽ സ്വകാര്യ മൊബൈൽ കമ്പനികളിലെ ജീവനക്കാരുടെ പങ്കിനെ കുറിച്ചും സംശയങ്ങളുയർത്തുകയാണ് കെച്ചിയിൽ നടന്ന ഈ തട്ടിപ്പ്.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെ ചിറ്റൂർ ശാഖയിലെ രണ്ട് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്ന് അര മണിക്കൂർ കെണ്ട് ടോണി ഡേവിസ് എന്ന കൊച്ചിയിലെ വ്യവസായിക്ക് നഷ്ടമായത് പതിനാറെകാൽ ലക്ഷം രൂപയാണ്. ആവശ്യപെടാതെ തന്നെ അക്കൗണ്ടിൽ ബാങ്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയിരുന്നെങ്കിലും ഒരിക്കലും പേലും ടോണി അത് ഉപയോഗിച്ചിട്ടില്ല. അതായത് ഓൺലൈൻ ബാങ്കിങ്ങ് നടത്തുമ്പോഴുളള അശ്രദ്ധയിലൂടെയാണ് ഉപഭേക്താക്കൾക്ക് പണം നഷ്ടപ്പെടുന്നതെന്ന ബാങ്കുകളുടെ പതിവ് വാദം ഇവിടെ പൊളിയുന്നു.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മെബൈൽ ഫോൺ നമ്പർ ചേർത്തിയാണ് ഇവിടെ ടോണിയുടെ പണം തട്ടിയത്. ആദ്യം ഫോൺ നിശ്ചലമായി. ചെറിയ സാങ്കേതിക പ്രശ്നങ്ങളാണ് മെബൈൽ നമ്പർ പ്രവർത്തന രഹിതമാകാൻ കാരണമെന്ന് ടോണി ധരിച്ചു.രണ്ടു ദിവസം കഴിഞ്ഞിട്ടും ഫോൺ ശരിയാകാതെ വന്നതോടെ പുതിയ സിം കാർഡെടുക്കാൻ തീരുമാനിച്ചു. അപ്പോഴാണ് തൊട്ട് മുൻപിലത്തെ ദിവസം ഇതേ നമ്പരിന്റെ ഡ്യൂപ്ലീക്കേറ്റ് സിം കാർഡ് മറ്റൊരാൾ എടുത്തതായി മനസിലായത്. ടോണിയുടെ സ്ഥാപനത്തിന്റെ വ്യാജ ലെറ്റർപാഡ് നിർമിച്ചായിരുന്നു തട്ടിപ്പ് സംഘം സിം കാർഡ് സ്വന്തമാക്കിയത്. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴേക്കും പണം നഷ്ടമായിരുന്നു.
നഷ്ടപെട്ട പണം മുഴുവൻ പുതുതല മുറ ബാങ്കുകളുടെ പശ്ചിമബംഗാളിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് വ്യക്തമായി. പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ തന്നെ പിൻവലിക്കുകയും ചെയ്തു. ഈ അക്കൗണ്ടുടമകളെ കണ്ടെത്താനേ ഇവരെ പറ്റി വിശദമായി അന്വേഷണം നടത്താനേ ബാങ്കധികൃതരേ പെലീസോ തയാറായിട്ടുമില്ല. ഒരിക്കൽ പേലും ഓൺലെൻ ഇടപാടുകൾക്ക് ഉപയേഗിച്ചിട്ടില്ലാത്ത അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ എങ്ങിനെ ചേർന്നു. ഈ ഒറ്റ ചേദ്യത്തിന്റെ ഉത്തരത്തിലുണ്ട് തട്ടിപ്പിന്റെ വഴികൾ.