മിശ്രവിവാഹത്തിന്റെ പേരിൽ മലപ്പുറം കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ കുടുംബത്തിന് ഊരുവിലക്ക്. മലപ്പുറം കീഴാറ്റൂർ തച്ചിങ്ങനാടത്തെ യൂസഫിന്റെ കുടുംബത്തെ ഒറ്റപ്പെടുത്താനാണ് മഹല്ല് കമ്മിറ്റിയുടെ നിർദേശം.
ജല അതോറിറ്റി എൻജിനീയർ കുന്നുമ്മൽ യൂസുഫിന്റെയും സിപിഎം ഏരിയാ കമ്മിറ്റി അംഗം നജ്മയുടെയും മകൾ ജസീല യൂസഫിന്റെ മിശ്രവിവാഹത്തിനെതിരെയാണ് മഹല്ല് കമ്മിറ്റി പരസ്യനിലപാടുമായി രംഗത്തെത്തിയത്. വീട്ടുകാരുടെ സമ്മത പ്രകാരം ജസീല നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി ടിസോ ടോമിനെയാണ് വിവാഹം കഴിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബവുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് മഹല്ല് കമ്മിറ്റി നോട്ടീസിറക്കി
നജ്മ യൂസുഫ് പെൺകുട്ടിയുടെ അമ്മ വിവാഹത്തിന് മുമ്പ് പെൺകുട്ടിയുടെ പിതാവ് യൂസഫിനെ മഹല്ല് കമ്മിറ്റി വിളിപ്പിച്ചിരുന്നെങ്കിലും തിരക്കു കാരണം പോയില്ലെന്ന് നജ്മ പറഞ്ഞു. കമ്യൂണിസ്റ്റ് കുടുംബമാണെങ്കിലും പള്ളിയുമായി സഹകരിച്ചിരുന്നു ഒറ്റപ്പെടുത്താനുള്ള നിർദേശത്തെ നിയമപരമായി നേരിടാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ മിശ്ര വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നും പുറത്താക്കുന്നതിന് പകരം നിസഹകരിക്കാനാണ് നിർദേശം നൽകിയതെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.