ഭിന്നശേഷിയുളളവരെ പഠിപ്പിക്കുന്ന സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുപ്പത്തിമൂന്നു സ്കൂളുകളെ എയ്ഡഡ് ആക്കാനുളള തീരുമാനം ഇനിയും നടപ്പായിട്ടില്ല. കുറഞ്ഞ ശമ്പളമാണ് അധ്യാപകർക്ക് ലഭിക്കുന്നത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 285 സ്പെഷൽ സ്കൂളുകളിൽ തിരുവനന്തപുരം പാങ്ങപ്പാറയിലെ ഒരെണ്ണം മാത്രമാണ് സർക്കാരിന് കീഴിലുളളത്. ബാക്കിയെല്ലാം അൺഎയ്ഡഡ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഗ്രാന്റോ അധ്യാപകർക്ക് ആനൂകൂല്യങ്ങളോ ഇല്ലാതെ മിക്ക സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മൂവായിരമോ അയ്യായിരമോ മാത്രമാണ് മിക്കവരുടെയും ശമ്പളം. സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകി സംരക്ഷിക്കണമെന്നാണ് ഇൗ മേഖലയിലുളളവർ പറയുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലക്ക് 33 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല. ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്താനാണ് തീരുമാനം.