E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

ആര്‍എസ്എസുകാരുടെ കൊലപാതകം;ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി ആർഎസ്എസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട ഏഴുകേസുകളിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുണ്ടായ ഈ കേസുകൾ സിബിഐക്കു വിടണമെന്ന ഹർജിയിൽ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാരും സിബിഐയും നിലപാടെടുത്തു. കേസുകളിൽ അന്വേഷണം കാര്യക്ഷമമാണെന്ന് സംസ്ഥാന സർക്കാരും വിശദീകരിച്ചു. 

എന്തുകൊണ്ട് ഒരു ജില്ലയിൽ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങളെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. കോടതി അത്തരത്തിലൊരു നിലപാടെടുക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു. കുടുംബവഴക്കുകളെ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങൾ പോലും രാഷ്്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള 7 കേസുകളിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും എജി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൊലപാതകങ്ങളിൽ േകന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളെ തുടർച്ചയായി എതിർക്കുന്ന സിബിഐ ഇത്തവണ വേറിട്ടൊരു നിലപാടെടുത്തു. ആവശ്യമെങ്കിൽ അന്വേഷിക്കാമെന്ന് വ്യക്തമാക്കിയ സിബിഐ ഹൈക്കോടതിക്ക് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്ന കേന്ദ്രസർക്കാർ നിലപാടിന് ഒപ്പം നിന്നു.  ഈ മാസം 26ന് സക്കാർ കേസുകൾസംബന്ധിച്ച റിപ്പോർട്ട് ഹൈകകോടതിയിൽ നൽകും പിണറായി സ്വദേശി രാംജിത്ത്, കണ്ണൂർ ആണ്ടല്ലൂർ സന്തോഷ് കുമാർ, പയ്യന്നൂർ സ്വദേശിസികെ രാമചന്ദ്രൻ, പയ്യന്നൂർ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശികളായ വിമല ഭർത്താവ് രാധാകൃഷ്ണൻ, കൊല്ലം കടയ്ക്കൽസ്വദേശി രവീന്ദ്രൻ പിള്ള, തിരുവന്തപുരം ശ്രീകാര്യംസ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് തലശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റിന്റ ആവശ്യം.