സോളർ കമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച് ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ വാക്പോര്. എന്തിനാണ് താനടക്കമുള്ളവർക്കെതിരെ കേസെടുത്തത് എന്നറിയാനാണ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്നാൽ കോൺഗ്രസിന് കൂടുതൽ നാണക്കേടുണ്ടാകുമെന്ന് കോടിയേരിയുടെ മറുപടി. സർക്കാർതന്നെ പുറത്തുപറഞ്ഞ റിപ്പോർട്ടെങ്ങനെ രഹസ്യരേഖയാകുമെന്ന ചോദ്യവുമായി വി.ഡി.സതീശനും രംഗത്തെത്തി.
സോളർ റിപ്പോർട്ടിലെ ഉള്ളടക്കം അനുകൂല മാണെന്ന് കരുതിയിട്ടല്ല, എന്ത്് അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അറിയാനാണ് പകർപ്പ് ആവശ്യപ്പെട്ടതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പകര്‍പ്പ് നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് കിട്ടാനായി നിയമവശം പരിശോധിക്കും.
കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാകുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമവശമില്ല. സോളർറിപ്പോർട്ടിന്റെ പ്രധാനഭാഗങ്ങൾ സർക്കാർ തന്നെ പുറത്തുവിട്ടിട്ട്, പിന്നെ രഹസ്യരേഖയാണെന്ന് എങ്ങിനെ പറയുമെന്ന് വി.ഡി.സതീശൻചോദിച്ചു.
റിപ്പോർട്ടിന്റെ പകർപ്പ് കിട്ടണമെന്ന ആവശ്യം പോലും കോടതിയിലേക്ക് നീങ്ങുന്നതോടെ , നിയമപോരാട്ടം തുക്കത്തിൽതന്നെ കടുക്കുമെന്ന്് ഉറപ്പായി. കേരളത്തിലുള്ള മുതിർന്ന അഭിഭാഷകരുമായി ചർച്ചചെയ്തശേഷം , സുപ്രീംകോടതിയിലെ അഭിഭാഷകരെ സമീപിക്കാനാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെ തീരുമാനം. അഭിഷേക് സിങ്്്ഖ്്്വി, കപിൽ സിബൽ , പി.ചിദംബരം തുടങ്ങിയവരെ കേസിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.