വേങ്ങര ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ മുസ്്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച ചേരും. വേങ്ങരയിൽ ലീഗിനുണ്ടായ വോട്ടുചോർച്ച പ്രധാന ചർച്ചയാവും. ഉച്ചക്ക് രണ്ടിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.
അഞ്ചു മാസംകൊണ്ട് വേങ്ങരയിൽ മുസ്്ലിംലീഗിന്റെ ഭൂരിപക്ഷത്തിൽ 17,219 വോട്ടിന്റെ കുറവാണുണ്ടായത്. പലവിധ കാരണങ്ങൾ പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചാലും പാർട്ടിക്കുണ്ടായ വോട്ടു ചോർച്ചയുടെ കാരണം കണ്ടത്തേണ്ടി വരും. സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി അല്ലാത്തതാണ് ഭൂരിപക്ഷം കുറയാനുളള കാരണം എന്ന് പറഞ്ഞ് ഒഴിഞ്ഞാലും ക്ഷീണം മുസ്്ലിംലീഗിനാണ്. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി തന്നെ ആശയക്കുഴപ്പമുണ്ടാക്കി എന്ന് നേതാക്കൾക്ക് പോലും അഭിപ്രായമുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളെല്ലാം ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് മുസ്്ലിംലീഗിന് പ്രചാരണം നടത്താനായില്ലെന്ന ആത്മ വിമർശനവുമുണ്ട്. ഹാദിയ വിഷയത്തിലൂന്നി വീടുകൾ കയറിയിറങ്ങി എസ്.ഡി.പി.ഐ നടത്തിയ പ്രചരണത്തെ മറികടന്നുളള പ്രവർത്തനം മുസ്്ലിം ലീഗിനായില്ലെന്നും അഭിപ്രായമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപത്തി മൂവായിരം കുറഞ്ഞ ഭൂരിപക്ഷമല്ലെങ്കിലും മുസ്്ലിംലീഗ് കോട്ടയായ വേങ്ങരയിലെ പിന്നോട്ടുപോക്ക് വിശദമായി ചർച്ച ചെയ്യേണ്ടി വരും. തിരഞ്ഞെടുപ്പിൽ യൂത്ത്്ലീഗിന്റേയും മറ്റു പോഷക സംഘടനകളുടേയും പ്രവർത്തനങ്ങളും വിലയിരുത്തും.