വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐയുടെ പ്രകടനം ശ്രദ്ധിക്കണം. അവരുടെ കരുത്തെന്ന് പറയാനാവില്ല. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു. ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു.
സോളര്‍ അന്വേഷണ പ്രഖ്യാപനം വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുകാണുമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷത്തിന്‍റെ ശക്തി വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇൗ ജനവിധിയെന്നും വി.എസ് ഡല്‍ഹിയില്‍ പറഞ്ഞു.
വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ട സോളാര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായിട്ടില്ല എന്നാണ് ഫലത്തില്‍ നിന്നു മനസിലാക്കേണ്ടത്. വേങ്ങരയില്‍ യുഡിഎഫ് വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയമായി യുഡിഎഫിന് പരാജയമാണെന്നും കോടിയേരി പറഞ്ഞു.