ഹർത്താൽ നിയമവിരുദ്ധമാണെന്നും ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്നും മാധ്യമങ്ങളിലൂടെ സർക്കാർ ഉറപ്പ് നൽകണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചത്തെ ഹർത്താലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോടതി നോട്ടിസ് അയച്ചു.
ഹർത്താൽ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എങ്ങിനെ കേസെടുക്കുമെന്നായികോടതി. ഹർത്താൽ നിരോധിച്ച് കോടതി ഉത്തരവുണ്ടെങ്കിലും എന്തു നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തയാൾക്കെതിരെ കേസെടുക്കുമെനനായിരുന്നു സംശയം. വിഷയം കോടതി സർക്കാരിന്റെ ശ്രദ്ധിൽപ്പെടുത്തി. ആഭ്യന്തരമന്ത്രിയായിരിക്കെ ഹർത്താൽ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ശ്രമിച്ചയാളാണ് ഇപ്പോൾ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്തെന്ന് സർക്കാർ കോടതിയൽ പറഞ്ഞു.അന്ന് കൊണ്ടുവന്ന ബില്ലിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. ഹർത്താൽ കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നായി ഇതോടെ കോടതി. ഹർത്താൽ ജനവിരുദ്ധമാണെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുെന്നും ചൂണ്ടിക്കാട്ടി മാധ്യങ്ങളിലൂടെ അറിയിപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ സക്കാർ നടപടിയെടുക്കുകയും വേണം. ഇക്കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകി.തുടർന്ന കോടതി രമേശ് ചെന്നിത്തയ്ക്ക് നോട്ടീസ് അയയക്കാനും നിർദേശിച്ചു.