അഴിമതി, തെളിവ് നശിപ്പിക്കൽ, തട്ടിപ്പിന് സഹായം, മാനഭംഗം എന്നിവയാണ് സോളർകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ ചെയ്ത കുറ്റമെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ , ആര്യാടൻ മുഹമ്മദ് എന്നീ മുൻമന്ത്രിമാർ, എം.എൽഎമാർ, എംപിമാർ, മുതിർന്ന നേതാക്കൾ എന്നിവർക്കെതിരെയും ഇതേ വകുപ്പുകളിൽ കേസെടുക്കും
സോളർ തട്ടിപ്പുകാരിൽ നിന്ന് നേരിട്ട് കൈക്കൂലിവാങ്ങി, തട്ടിപ്പിന് സഹായം നൽകി എന്നിവയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള പ്രധാന കണ്ടെത്തലുകൾ. അഴിമതി നിയമപ്രകാരമാണ് വിജിലൻസ്കേസെടുക്കുക. സരിതയുടെ 2013 ലെകത്ത് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചു , ലൈംഗികമായി പീഡിപ്പിച്ചു എന്നീ വകുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കും. നിയമ വിരുദ്ധമായി സരിതയെ സഹായിച്ചു എന്നതാണ് ആര്യാടൻ മുഹമ്മദിനെതിരെയുള്ള കണ്ടെത്തൽ. രണ്ട് എം.പിമാർക്കും മൂന്നു എം.എൽഎമാർക്കും മുൻ കേന്ദ്രമന്ത്രിക്കുമെതിരെ മാനഭംഗത്തിന് കേസെടുക്കും. കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജി ഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം എനന്നിവരുടെ പേരുകളാണ് സരിത കത്തിൽ എഴുതിയത്.
മുൻആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരെ ക്രമിനിൽ കേസാണ് വരിക. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ സ്വാധീനം ചെലുത്തി എന്നതാണ് കമ്മിഷന്റെ കണ്ടെത്തൽ. കെ. പത്മകുമാര്‍, ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ എന്നിവർ തെളിവ് നശിപ്പിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമിച്ചു. ക്രിമിനല്‍ കേസും സ്ഥാനമാറ്റവുമാണ് നടപടി. ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി എന്നിവർക്കെതിരെ ക്രിമിനൽകേസ് രജിസ്റ്റർചെയ്യും. കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം എനനനിവയാണ് പരാതികൾ. മുന്‍പൊലീസ് സംഘടനാ നേതാവ് അജിത്കുമാറിനെതിരെയും വകുപ്പുതല നടപടിയും കേസും നിലവിൽവരും.